POLITICAL NEWS OF KERALA - കേരളത്തിലെ രാഷ്ട്രീയ വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

  • കെ.പി.സി.സി ഉപതിരഞ്ഞെടുപ്പിന് സമിതികളെ നിയോഗിച്ചു
  • സമിതികള്‍ക്ക് ചുമതലക്കാരായി
  • കണ്ണൂര്‍-ആര്യാടന്‍ മുഹമ്മദ്, എറണാകുളം - പി.പി. തങ്കച്ചന്‍,ആലപ്പുഴ -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളം വലതുപക്ഷത്തിന് വന്‍ വിജയം

  • നാല് സീറ്റ് ഇടതിന്
  • പതിനാറു സീറ്റില്‍ വലതുപക്ഷം വിജയിച്ചു
  • യു.ഡി.എഫ് ആഘോഷം തുടങ്ങി

കേരളത്തില്‍ വിജയിച്ചവര്‍

  • കാസര്‍കോഡ് - പി.കരുണാകരന്‍ - സി.പി.എം
  • വയനാട് - എം.ഐ. ഷാനവാസ് - കോണ്‍ഗ്രസ്സ്
  • കണ്ണൂര്‍ - കെ.സുധാകരന്‍ - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • വടകര - മുല്ലപ്പിള്ളി രാമചന്ദ്രന്‍ - കോണ്‍ഗ്രസ്സ്
  • കോഴിക്കോട് - എം.കെ. രാഘവന്‍ - കോണ്‍ഗ്രസ്സ്
  • മലപ്പുറം - ഇ.അഹമ്മദ് - മുസ്ലീം ലീഗ്

കേരളത്തില്‍ വിജയിച്ചവര്‍

  • പൊന്നാനി - ഇ.ടി. മുഹമ്മദ് ബഷീര്‍ - മുസ്ലീം ലീഗ്
  • പാലക്കാട് - എം.ബി. രാജേഷ് - സി.പി.എം
  • ആലത്തുര്‍ - പി.കെ ബിജു - സി.പി.എം

കേരളത്തില്‍ വിജയിച്ചവര്‍

  • തൃശൂര്‍ - പി.സി.ചാക്കോ - കോണ്‍ഗ്രസ്സ്
  • ചാലക്കുടി - കെ.പി.ധനപാലന്‍ - കോണ്‍ഗ്രസ്സ്
  • എറണാകുളം - കെ.വി.തോമസ്സ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ഇടുക്കി - പി.ടി തോമസ്സ് - കോണ്‍ഗ്രസ്സ്
  • ആലപ്പുഴ - കെ.സി വേണുഗോപാല്‍ - കോണ്‍ഗ്രസ്സ്
  • കോട്ടയം - ജോസ്.കെ.മാണി - കേരള കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • പത്തനംതിട്ട - ആന്റോ ആന്റണി.പി - കോണ്‍ഗ്രസ്സ്
  • മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് - കോണ്‍ഗ്രസ്സ്
  • കൊല്ലം - എന്‍.പീതാംബരക്കുറുപ്പ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ആറ്റിങ്ങല്‍ - എ.സമ്പത്ത് - സി.പി.എം
  • തിരുവനന്തപുരം- ശശി തരൂര്‍ - കോണ്‍ഗ്രസ്സ്
  • കോണ്‍ഗ്രസ്സ് 13 സീറ്റ്, സി.പി.എം 4 സീറ്റ്, മുസ്ലീംലീഗ് 2 സീറ്റ്, കേരള കോണ്‍ഗ്രസ്സ് (മാണി) 1 സീറ്റ്

Kerala Politics and Lok Sabha Election

  • Kerala Election 2009 - Parliament constituencies,Reviews,News and Reports
  • Kerala Political Parties and Candidates
  • കേരള രാഷ്ട്രീയം - സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പും

Kerala Politics

  • Discussion on Latest Political Events in Kerala
  • Latest and Exclusive Political News
  • Information of Various politicians
1 2 3 4 5 6 7 8 9 10 11

ഇടതു പക്ഷത്തിന്റെ വെബ്സൈറ്റ് www.ldf.org.in

ഇടതുപക്ഷത്തിന്റെ പുതിയ ഇലക്ഷന്‍ പ്രചാരണ വെബ്സൈറ്റ് ഉത്ഘടനം ചെയ്തു. www.ldf.org.in എന്നാണ് വെബ്സൈറ്റിന്റെ പേര്. എറണാകുളത്ത്  ശ്രീ പിണറായി വിജയനാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് വെബ്സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. Free Software Industries Association ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

CPI(M) Manifesto for Elections 2009

The CPI (M) calls upon the Indian people to vote for strengthening the Left and Democratic forces and for an alternative secular Government at the Centre. Five years of the Congress-led government have been a major disappointment for the people and a let down of the mandate of the 2004 Lok Sabha elections. The Congress party is committed to the policies of
liberalisation and privatisation, which today stand discredited in the backdrop of the global economic crisis. These policies have proved inimical to the interests of the workers, peasants, agricultural workers, artisans, small entrepreneurs, women, students and youth. A party which sees the future of India tied to the coattails of the United States does not deserve to run the government of our sovereign democratic republic.

Click to continue reading “CPI(M) Manifesto for Elections 2009″

സി. പി.ഐ വയനാട്‌ നോക്കുന്നു

പൊന്നാനിക്കു പകരം വയനാട് ലഭിച്ചാല്‍ സി.പി.ഐ -സി.പി.എം തര്‍ക്കം തല്ക്കാലം തീര്‍ന്നേക്കും .ഇരു പാര്‍ട്ടികളും പ്രാഥമിക ചര്‍ച്ചകള്‍ പുര്‍ത്തിയകിയതായി അറിയുന്നു.ഇരു പാര്‍ടികളുടെയും കമ്മിറ്റികള്‍ ഇക്കാര്യം അംഗീകരിച്ചാല്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടാകും .വയനാട് ലഭിച്ചാല്‍ മുന്‍ എം.എല്‍.എ സത്യന്‍ മോകെരിയോ ,സി.എന്‍ ചന്ദ്രനോ ആയിരിക്കും സി.പി.ഐക്ക് വേണ്ടി മത്സരിക്കുക.
എന്നാല്‍ വയനാട് ജനദദളിന് നല്‍കി കൊഴികോട് സി.പി.എം എടുക്കാനായിരുന്നു പദ്ധതി .എന്നാല്‍ ജനദ ദല് മുന്നണിയില്‍ ഇടഞ്ഞു നില്‍ക്കുകയാണ് .ഇന്നലെ മന്ത്രി മാത്യു ടി. തോമസിനെ പിന്‍വലിച്ചു കൊണ്ട് കടുത്ത തീരുമാനങ്ങളിലേക്ക് പോകുകയും ചെയ്തു. ഇരുപതാം തിയതിയോടെ മുന്നണിയിലെ പ്രശനങ്ങള്‍ക്ക് അവസാനം കൊടുത്തു തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാനാകും എല്‍.ഡി.എഫിന്റെ ശ്രമം .

കോഴിക്കോട് സീറ്റ് ദളിന് ഇല്ല

കോഴിക്കോട് സീറ്റ് സംബന്ധിച്ച തര്‍ക്കം വീണ്ടും സജീവമാകുന്നു .സി.പി.ഐ. എം സംസ്ഥാനകമ്മിറ്റി  കോഴിക്കോട്  സീറ്റ്  ജനദാ ദളിന്  നല്‍കേണ്ടതില്ലെന്ന്  തീരുമാനിച്ചു .സി.പി.എമിന്റെ സദാചാരമില്ലായ്മ യനിതെന്നു എം.പി .വീരേന്ദ്രകുമാര്‍  പറഞ്ഞു .ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടയില്ലെന്കില്‍   മന്ത്രിയെ പിന്‍ വലിക്കുമെന്ന അഭ്യുഹം നിലനില്കുണ്ട് .ഇടതു മുന്നണിയിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പു അടുക്കുന്തോറും മൂര്ചിക്കുകയാണ് .
എന്നാല്‍  ഇതുവരെയും  കോണ്‍ഗ്രസ്  അവരുടെ  സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് .

സിപിഐ രണ്ടത്താണിയെ അംഗീകരിക്കില്ല.

പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെ അംഗീകരിക്കില്ലെന്നു സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്മയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച തീരുമാനം അറിയാന്‍ രാവിലെ മുതല്‍ രാഷ്ട്രീയ കേരളം കാത്തിരിക്കുക യായിരുന്നു,. ഇതിന്നിടയില്‍ എ.കെ.ജി സെന്ററില്‍ എത്തിയ സി.പി.ഐ അസിസ്ടന്റ്റ് സെക്രട്ടറി കെ.ഇ ഇസ്മയിലും ,മന്ത്രി സി.ദിവാകരനും സി.പി.എമുമായി ചര്‍ച്ചനടത്തി. ഒരു സമവായം ഉണ്ടായി എന്ന രീതിയില്‍ ഉള്ള വാര്‍ത്തകളാണ് രാവിലെ ഉണ്ടായതു. എന്നാല്‍ ഹുസൈന്‍ രണ്ടാതനിയെ സി.പി.ഐ സ്ഥാനാര്‍ഥി ആക്കികൊണ്ടുള്ള ഒരു പരിഹാരം സി.പി.ഐക്ക് പര്ടിക്കകത്തു പ്രശനങ്ങള്‍ക്ക് കാരണമാകും എന്നത് കൊണ്ടാകും തീരുമാനം മാറിയത് .നേരെത്തെ രണ്ടാതനിക്കെതിരെ വെളിയം ഭാര്‍ഗവന്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു .ഇതിനിടയില്‍ സി.പി .ഐ പ്രാദേശിക തലത്തില്‍ കമ്മിറ്റികള്‍ കൂടി .ഇലെക്ഷന്‍ ഒറ്റയ്ക്ക് നേരിടാന്‍ തയാറാകണം എന്ന നിലക്ക് ഇന്നും സി.പി.ഐ പാര്‍ടി ഘടകങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി .
ഇനി വയനാട് സീറ്റ് സി.പി.ഐ ക്ക് നല്‍കി കൊണ്ട് ഒരു പ്രശ്ന പരിഹാരത്തിന് സി.പി.എം തയാറാകുമോ എന്നാണ് അറിയേണ്ടത് .അങ്ങനെയെന്കില്‍ പൊന്നാനി സി.പി.എം എടുത്തു വയനാട്‌ സി.പി.ഐ ക്ക് നല്‍കും

കേരളത്തില്‍ സി.പി.ഐ -സി.പി.എം മത്സരമില്ലെന്നു ബര്‍ദാന്‍

പൊന്നാനി സീറ്റ് തര്‍ക്കം എങ്ങുമെത്താത്ത സാഹചര്യത്തില്‍ കേന്ദ്രതലത്തില്‍ ചര്‍ച്ചകള്‍ നടന്നു. സി.പി.ഐ കേന്ദ്ര നേതാക്കളായ എ.ബി.ബര്‍ദാനും ,ഡി.രാജയും സി.പി.ഐ.എം സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. പൊന്നാനി സീറ്റ് സി.പി.ഐ യുടെയനെന്നു സി.പി.എം  അംഗീകരികണമെന്നു ബര്‍ദാന്‍ ആവശ്യപെട്ടു. ഇപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരികുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ്‌ ജയിക്കണമെന്ന് അബ്ദുള്ളക്കുട്ടി

പൊന്നാനിയില്‍ ഇ ടി മുഹമ്മദ്‌ ബഷീറും യു ഡി എഫും ജയിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ എ പി അബ്ദുള്ളക്കുട്ടി എം പി പറഞ്ഞു. മുസ്ലിം തീവ്രവാദം തടയാന്‍ ലിഗും യു.ഡി.എഫും ജയികെണമെന്നു അബ്ദുള്ളകുട്ടി അഭിപ്രായപെട്ടു.

അബ്ദുള്ള കുട്ടിയുടെ  യു.ഡി.എഫ്  പ്രവേശം ഗുണകരമാകിലെന്നു  എം.വി .രാഘവന്‍ പറഞ്ഞു. മുന്നണിയുടെ മുതല്‍കൂട്ട്  കുറയുമെന്ന്  അദ്ദേഹം അഭിപ്രയപെട്ടു.

പൊന്നാനിയില്‍ സൌഹൃദ മത്സരമാകമെന്നു രണ്ടത്താണി .

സംവിധായകന്‍ കമല്‍ മത്സരികുകയാണെങ്കില്‍ സൌഹൃദ മത്സരമാകമെന്നു ഡോ.ഹുസൈന്‍ രണ്ടത്താണി .ഒരു പിന്മാറ്റത്തിന് സധ്യത ഇല്ല എന്ന് തന്നെയാണ് ഇത് സൂചിപിക്ക്ന്നത് .രണ്ടത്താണി മത്സരികുകയാണെങ്കില്‍ താന്‍ മത്സരികുന്നില്ല എന്ന് കമല്‍. വ്യെക്തമാകിയിരുന്നു

പൊന്നാനിയില്‍ കമല്‍ സ്ഥാനാര്‍ത്ഥിയായേക്കും

ഇടതു സ്വതന്ത്രനായി സിനിമ സംവിധായകന്‍ കമലിനെ ഇടതുമുന്നണി പരിഗണിക്കുന്നു. സിപിഐ നേതാക്കള്‍ ഇക്കാര്യം കമലുമായി ചര്‍ച്ച ചെയ്തു. മന്ത്രി കെ.പി. രാജേന്ദ്രന്‍ രാത്രി കൊച്ചിയിലെ വസതിയിലെത്തി കമലുമായി ചര്‍ച്ച നടത്തി. എന്നാല്‍ സി.പി.എമ്മിന്റെ പിന്‍തുണകൂടി ലഭിച്ചാലേ ഇക്കാര്യം പരിഗണിക്കുകയുള്ളുവെന്ന് കമല്‍ വ്യക്തമാക്കി. പിളര്‍പ്പിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന ഇടതു മുന്നണിയില്‍ പ്രശ്നപരിഹാരത്തിനുള്ള വഴിയായാണ് ഇക്കാര്യം പരിഗണിക്കുന്നത്. എന്നാല്‍ ഇനി പിന്നോട്ടില്ലെന്ന് ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.

എല്‍.ഡി.എഫിലെ തര്‍ക്കം മൂര്‍ച്ചിക്കുന്നു

പൊന്നാനി സീറ്റിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും വിധം കാര്യങ്ങള്‍എത്തിച്ചേര്‍ന്നിരിക്കുന്നു. 20 മണ്ഡലങ്ങളിലും സി.പി.ഐ സ്ഥനാര്തികളെയും പ്രഖ്യപിച്ചു. പലയിടത്തും ചുമരെഴുത്തുകള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ല കമ്മറ്റികള്‍ സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തിന് കത്ത് നില്‍ക്കുന്ന്നു. എല്‍.ഡി ഫി യോഗത്തില്‍ ഇരു പാര്‍ടിയുടെയും നേതാക്കള്‍ പരസ്പരം പോരടിക്കുകയായിരുന്നു. സി.പി.എമ്മിനകത്ത് ഒരു വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തു തര്‍ക്കം തീര്‍ക്കണമെന്ന അഭിപ്രായം ഉണ്ട്.സി.പി ഐ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ലിസ്റ്റില്‍ അവരുടെ ശക്തരായ നേതാക്കളാണ് ഉള്ളത്. ഇതില്‍ തെരെഞ്ഞെടുപ്പിന്നില്ല എന്ന് പറഞ്ഞ പന്ന്യന്‍ രവീന്ദ്രന്‍ അടക്കം ഉള്‍പെട്ടു എന്നത് സി.പി .ഐ എന്താണ് ലക്ഷ്യമാകുന്നത് എന്ന് വ്യക്തമാക്കുന്നു. കാനം രാജേന്ദ്രനും ,ടി.ജെ ആഞ്ചലോസും,സി.എ കുരിയനെയും പോരട്ടത്തിനയക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തകരുടെ പരമാവധി ശേഷി ഉപയോഗിക്കാന്‍ തന്നെയാകും ശ്രമം. അതല്ല സം മര്‍ദ്ദ തന്ത്ര മായാലും സാഹചര്യം വന്നാല്‍ നേരിടുക എന്നത് തന്നെയാകും തീരുമാനം .അടുത്ത ഘട്ടം മന്ത്രി മാരെ പിന്‍ വലിക്കലാകും

« Previous Entries


RECOMMENDED

e-storage pro Wordpress Theme